ഒരു വസ്തുവിനോട് ഏറ്റവും അധികം സ്നേഹം തോന്നുന്നതാര്‍ക്കാണ്???
സംശയം വേണ്ട. അതിന്റെ സ്രഷ്ടാവിനു തന്നെ!!!
മുകളില്‍ പറഞ്ഞ കഥ ഒരു കഥ മാത്രമാണ്. പക്ഷെ ആ വരികള്‍ക്കിടയില്‍ ഉള്ള കഥകള്‍ ഒരു പക്ഷെ നമുക്കു പലയിടത്തും ദര്‍ശിക്കാന്‍ കഴിഞ്ഞേക്കാം. അത് തന്നെയാണ് ഈ കഥ ഇവിടെ പ്രസ്താവിക്കാന്‍ ഉണ്ടായ സാംഗത്യവും. കൂടാതെ അടുക്കള ഇനി പറയാന്‍ പോകുന്ന പല കാര്യങ്ങളുടെയും ഉത്തരവും ഈ കഥ തന്നെയാണ്. അത് കൊണ്ടു ഈ കഥ മനസിലോര്‍ത്തു തന്നെ ആദ്യം പറഞ്ഞ മറ്റൊരു കഥയിലേക്ക് പോകാം. അതെ അമ്മയെ സൃഷ്ടിച്ച മക്കളുടെ കഥയിലേക്ക്...
നാളെ ആ അമ്മയുടെ 63-ആം പിറന്നാളാണ്. ഓരോ പിറന്നാളിനുമെന്നപോലെ നാളെയും നാടൊട്ടുക്ക് ആഘോഷങ്ങളുണ്ടാകും. മക്കളെല്ലാരും അമ്മയുടെ സ്തുതി ഗീതങ്ങള്‍ പാടും. എങ്കിലും ദു:ഖകരമായ മറ്റൊരു യാദാര്‍ത്ഥ്യം നമ്മള്‍ക്ക് വിസ്മരിക്കാനാവുമോ??? ആഹ്ലാദം നിറയേണ്ട ഈ ദിനം മനസുകളില്‍ ആശങ്കയുടെ ഭീതിയുടെ കാര്മേഘങ്ങളാല്‍ മൂടപ്പെടുന്ന; കുറേ വര്‍ഷങ്ങളായി നാം കണ്ടു കൊണ്ടിരിക്കുന്ന അനുഭവിച്ചു കൊണ്ടിരിക്കുന്ന കാഴ്ച!!!
എന്ത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? ആരാണ് നമ്മുടെ സമാധാനം കെടുത്തുന്നത്? ഉത്തരങ്ങള്‍ ഒരു പക്ഷെ പെട്ടെന്ന് തന്നെ നാവിലുയര്‍നെക്കാം. കാരണം നാം എല്ലാത്തിനും ഉത്തരങ്ങള്‍ മുന്പേ ചൊല്ലിപഠിച്ചിട്ടുണ്ടല്ലോ. പക്ഷെ നമ്മള്‍ ചിന്തിക്കേണ്ടത് ആരാണ് നമ്മുടെ ശത്രു എന്നല്ല. ആരാണ് നമ്മുടെ ശത്രുക്കളെ സൃഷ്ടിച്ചതെന്നാണ്!!! അടുക്കളക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. കാരണം, ഒരാളെ സ്നേഹിക്കുന്നതിനു, സ്നേഹിക്കുന്നു എന്നതിനേക്കാള്‍ കൂടുതല്‍ കാരണങ്ങളൊന്നും വേണ്ട; പക്ഷെ വെറുക്കുന്നതിനു കൃത്യമായ കാരണങ്ങള്‍ കൂടിയേ തീരൂ. ആ കാരണങ്ങളാണ് യദാര്‍ത്ഥത്തില്‍ നമ്മുടെ ശത്രുക്കള്‍ എന്ന് വിശ്വസിക്കാനാണ് അടുക്കളക്കിഷ്ടംഒരാളെയും ശത്രുവായി കാണാന്‍ ഒരമ്മക്കുമെന്നപോലെ അടുക്കളക്കുമാവില്ല.
ഇനി കാല്പനികതയുടെ സ്വപ്നങ്ങളില്‍ നിന്നും യാദാര്‍ത്യങ്ങളുടെ ചിന്തകളിലെക്കുനരാം. ഇതിഹാസ കാവ്യങ്ങളെന്നു പുകള്‍ പെറ്റ രാമായണത്തിലോ മഹാഭാരതത്തിലോ വേദങ്ങളിലോ പുരാണങ്ങളിലോ ഒന്നും ഏക ഭരണത്തിന്‍ കീഴിലുള്ള ഭാരതം എന്ന ദേശത്തെക്കുറിച്ച് ചെറു പരാമര്‍ശം പോലുമില്ല. അയോധ്യയും, ഹസ്തിനപുരിയും എല്ലാം ചെറു ചെറു രാജ്യങ്ങള്‍ മാത്രമായിരുന്നു. അതിന് ശേഷം ഇവിടെ ഭരിച്ച മൌര്യന്മാരും മുഗളന്മാരും "ഭാരത്തിലെ" ചക്രവര്‍ത്തിമാരായിരുന്നു എന്ന് നാം പഠിക്കുന്നുണ്ട്. പഠിപ്പിക്കുന്നുണ്ട്. പക്ഷെ "ഭാരതത്തിന്റെ രാജാവ് " " ഭാരതത്തിന്റെ ചക്രവര്‍ത്തി" എന്നൊരു വിശേഷണം നാം ഒരിടത്തും കേട്ടില്ല.
നമ്മുടെ ദേശീയ ഗാനത്തില്‍ പ്രതിപാദിക്കുന്ന ദേശങ്ങലായ പഞ്ചാബിന്റെ പകുതി മുക്കാലും ഇന്നെവിടെയാണ്? സിന്ധ് എവിടെയാണ്? ആ പ്രവിശ്യയുടെ തലസ്ഥാനമായ കറാച്ചി എവിടെയാണ്??? ദേശീയ ഗാനം ആലപിക്കുന്ന ഓരോ തവണയും നാം അവരെ ഓര്‍ക്കുന്നു. നമ്മളിലോരുവരായി അംഗീകരിക്കുന്നു. എന്നിട്ടും അവരെ ശത്രുക്കളായി കാണാന്‍ വിധിക്കപ്പെടുന്നുവേങ്കില്‍ അടുക്കളക്ക് നിങ്ങളോട് സഹതാപം മാത്രമെ ഉള്ളൂ. കാരണം ആരുടെയൊക്കെയോ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും അധികാരമോഹങ്ങള്‍ക്കും വേണ്ടി വീതം വയ്ക്കപ്പെട്ട അടിമകള്‍ മാത്രമായിപ്പോയല്ലോ നിങ്ങള്‍!!!
ഭൂമിയില്‍ വരക്കാതെ വരയ്ക്കപ്പെടുന്ന, എന്നാല്‍ മനസുകളെ കീറി മുറിക്കുന്ന ചില രേഖകള്ക്കപ്പുറത്തെ ശത്രുക്കളെന്നു പ്രഖ്യാപിക്കപ്പെട്ട സഹോദരരെക്കാള്‍; അഭിപ്രായ ഭിന്നതകളും, വൈരങ്ങളും, പ്രാദേശിക വാദങ്ങളുമെല്ലാം ഒന്നാണെന്ന് പറയപ്പെടുന്ന നമ്മള്‍ക്കിടയിലുന്ടെന്ന വസ്തുത അറിഞ്ഞു കൊണ്ടു മറക്കുകയല്ലേ നാമെല്ലാം. മദ്രാസ് സംസ്ഥാനത്തില്‍ നിന്നും തെലുങ്കരുടെ പ്രത്യേക താത്പര്യം സംരക്ഷിക്കാനായി പ്രത്യേക സംസ്ഥാനം വേണമെന്നു ആവശ്യപ്പെട്ടു ഉപവസിച്ചു മരണമടഞ്ഞ പോറ്റി ശ്രീരാമാലുവില്‍ തുടങ്ങുന്ന പ്രാദേശിക വാദങ്ങള്‍ തെളിയിച്ചത്, നാനാത്വത്തിലെ ഏകത്വത്തിന്റെ ശക്തിയല്ല, മരിച്ചു എകത്വതിലെ നാനത്വത്തിന്റെ ഭിന്നതകളാണ്. ചൈനയുമായുള്ള യുദ്ധത്തില്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കിയതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നവരേയും നമ്മള്‍ കണ്ടു. രാജ്യ രക്ഷയുടെ സന്നിഗ്ദ ഘട്ടങ്ങളില്‍ പോലും ഒറ്റക്കെട്ടവാന്‍ നമുക്കു കഴിയുന്നില്ല എന്നതിന് വേറെ തെളിവെന്തിന്. 63 വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു വര രണ്ടു പേര്‍ വരച്ചത് പോലെ ഒരു പാട് വരകള്‍ കൊണ്ടു മാത്രം ശിതിലീകരിക്കാവുന്ന അവസ്ഥ തന്നെയാണിന്നും ഭാരതമെന്ന രാഷ്ട്രത്തിന്. മറാതികളും ബീഹാറികളും തമ്മില്‍ അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍, ആന്ധ്ര പ്രദേശില്‍ തന്നെ തെലുങ്കാന സംസ്ഥാനം വേണമെന്നു വാദിക്കുന്നവരും മറ്റുള്ളവരും തമ്മിലുള്ള ഭിന്നതകള്‍, കര്‍ണാടകവും തമിഴ്നാടും തമ്മിലുള്ള വൈരം, ഇതിനെല്ലാം പുറമെ തീവ്രവാദികലെന്നും രാജ്യദ്രോതികലെന്നും നമ്മള്‍ വിളിക്കുന്നവരുടെ വളര്ച്ച; ഇതിനെയെല്ലാം സൌകര്യപൂര്‍വ്വം മറന്നു നാം പിന്നെയും നമ്മുടെ ശത്രുക്കളെയും മിത്രങ്ങളെയും അന്ധമായി തരം തിരിക്കുന്നു.
ഒന്നുകൂടി ആഴത്തില്‍ ഇഴ കീറി നോക്കിയാല്‍ ദക്ഷിണേന്ത്യയിലെ ദ്രാവിടരെക്കാള്‍ ഇന്നത്തെ പാക്കിസ്ഥാനും, അവിടത്തെ ജനങ്ങളുമാണ് പുരാണങ്ങളിലും ഇതിഹാസങ്ങളിലും പ്രതിപാദിച്ചിരിക്കുന്ന ഭാരതത്തിന്റെയും, ഭാരതീയരുടെയും പ്രതിനിധികളായി ഉത്തരെന്ത്യകാരോടൊപ്പം നില്‍ക്കേണ്ടത് എന്നും പറയേണ്ടി വരും. ആ ഭൂപ്രദേശങ്ങളും അവിടത്തെ ജനങ്ങളുമാണ് ഏറെ ഒരുമിച്ചു കഴിഞ്ഞതെന്നും കാണാന്‍ അധികമൊന്നും അന്വേഷിച്ചു പോകേണ്ടതില്ല. അങ്ങനെ ഒരുമിച്ചു കഴിഞ്ഞവരെ ശത്രുക്കളായി കാണാന്‍ നമുക്കു കഴിയുമെങ്കില്‍ പിന്നെ ആരെയാണ് ശത്രുക്കളായി കാണാന്‍ കഴിയാത്തത്. അതിന്റെ തെളിവാണല്ലോ ഏറ്റവുമൊടുവില്‍ ബങ്കളൂരുവില്‍ തിരുവള്ളുവര്‍ പ്രതിമ അനാച്താദനം ചെയ്യുന്ന ദിനം ബന്ദായി ആഘോഷിച്ചു കര്‍ണാടകക്കാര്‍ തമിഴരോടുള്ള സഹോദര സ്നേഹം വെളിവാക്കിയത്. പ്രാദേശികമായ ചട്ടക്കൂടുകളില്‍ ഒതുങ്ങി നില്ക്കുന്ന ദേശഭക്തി എന്ന വാക്കിന്റെ സങ്കുചിതത്വത്തെ തന്നെ അടുക്കള വെറുക്കുന്നു. മറ്റൊരാളെ ശത്രുവായി കാണുന്ന ഏതൊരു ഭക്തിയും ഭക്തിയല്ല, വെറും ക്രൂരത മാത്രമാണ്.
നമുക്കു സ്നേഹം പരത്താനായി കൂട്ട് കൂടാം. പരസ്പരം സഹായിക്കാനായി ചേര്ന്നു നില്‍ക്കാം. അധികാര മോഹികളുടെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി മാത്രമായി നമ്മളില്‍ വിഭാഗീയത നിറക്കുന്നവരെ നിരാകരിക്കാനായി ഒറ്റക്കെട്ടാകാം.
ദേശീയത, പ്രാദേശീയത തുടങ്ങിയ ഇടുങ്ങിയ ചിന്താഗതികള്‍ മനസിലേക്ക് പ്രക്ഷാളനം ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ ഈ വികസിച്ച ലോകത്തും തിരിച്ചരിയാനാവുന്നില്ലെന്കില്‍ പിന്നെ നമ്മുടെ എല്ലാ വിദ്യാഭ്യാസവും വ്യര്തമല്ലേ. ശീതീകരിച്ച മുറികളില്‍ പരാജയപ്പെടാന്‍ മാത്രമായി ചര്‍ച്ചകള്‍ നടത്തി സ്വന്തം സഹോദരന്മാരെ മരണമുഖത്തേക്ക് പറഞ്ഞയക്കുന്നവരുടെ ആവശ്യങ്ങള്‍, ഒരു പരിക്കുമില്ലാതെ പ്രസ്താവനാ യുദ്ധങ്ങള്‍ ജയിച്ചു നിങ്ങളെ ആവേശ ഭരിതരാക്കുന്ന അവരുടെ പ്രഖ്യാപനങ്ങളിലെ പൊള്ളത്തരങ്ങള്‍; ഇവയൊന്നും തിരിച്ചരിയാനാവുന്നില്ലെന്കില്‍ പിന്നെ നമ്മുടെ വിവേചന ബുദ്ധി എന്തിനാണ്. ആരുടെയൊക്കെയോ ആവശ്യങ്ങള്‍ക്കായി ഒരു വര വരച്ചു ഒരുമിച്ചു കഴിഞ്ഞിരുന്നവരെ തമ്മില്‍ ഭിന്നിപ്പിച്ചു ആ വരക്കപ്പുരമുള്ള സകലജീവജാലങ്ങളും നമ്മുടെ ശത്രുക്കളാണെന്ന് പറഞ്ഞവരുടെ ലഖ്യങ്ങള്‍ നമ്മള്‍ തിരിച്ചറിയണം. ഇതു പോലെ ഇനി വീണ്ടും ഒരു വര വരച്ചു നമ്മെ വേര്തിര്‍ക്കാന്‍ അവര്ക്കു കഴിയും. കാരണം അത്രമേല്‍ നമ്മള്‍ ഓരോരുത്തരും നമ്മിലെക്കൊതുങ്ങിയവരാണ്. അതിനെ മുതലെടുക്കുന്നവരെ, അതിലൂടെ നമ്മില്‍ വൈരത്തിന്റെ വിത്ത് പാവുന്നവരെ, അവരുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങളെ ഇനിയും നമ്മള്‍ കാണാതിരുന്നു കൂടാ... അവരാണ് നമ്മള്‍ക്ക് ശത്രുക്കളെ ഉണ്ടാക്കിയത്... നമ്മളെ തന്നെ നമ്മളുടെ ശത്രുക്കലാക്കിയത്... അതെ യദാര്‍ത്ഥ ശത്രുക്കള്‍ അവരാണ്... അധികാര കേന്ദ്രങ്ങളിലിരുന്നു നമ്മെ പരസ്പരം ശത്രുക്കലാക്കുന്നവര്‍.. പരസ്പരം പോരടിപ്പിച്ചു നമ്മുടെ ചോര കുടിക്കാന്‍ കാത്തിരിക്കുന്നവര്‍...
അവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്...അവരില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ മാത്രമെ നമ്മള്‍ സമാധാനതിലെക്കുനരൂ... ജീവിതത്തിന്റെ ആഹ്ലാടങ്ങളിലേക്ക് ഉയരൂ... ആ സാര്‍വദേശീയതയിലേക്കുള്ള മുന്നെറ്റമാവട്ടെ ഇനിയുള്ള നമ്മുടെ ലക്ഷ്യം... അതിരുകളാല്‍ ബന്ധിതമാകാത്ത കീറി മുറിച്ചു വികലമാക്കാത്ത ഒരു വിശ്വ മാതാവിനെ ഈ മക്കള്‍ സൃഷ്ടിക്കുന്ന കാലം നിങ്ങളെപ്പോലെ അടുക്കളയുടെയും സ്വപ്നമാണ്....
